Sunday 1 December 2013

വിശ്വാസി ..




പ്രണയത്തെ നന്നായി ഉരുട്ടിക്കുഴച്ച്
വലിയ ബലിപിണ്ഡമാക്കി
മഴ പൊടിഞ്ഞു നനഞ്ഞ
ആ കടല്‍ക്കരയില്‍ മുട്ടുകുത്തി
എള്ളും , മോതിരവിരലില്‍
ദര്‍ഭപ്പുല്ലും തിരുകി അവസാന
കര്‍മവും ചെയ്യുമ്പോ ഓര്‍ത്തിരുന്നില്ല
നഷ്ടപ്പെട്ട ആത്മാവിനു
ശാന്തി കിട്ടുമോ എന്ന്..
നനഞ്ഞ കൈകളില്‍ കൊട്ടി വിളിച്ച ശബ്ദത്തില്‍ 
ആയിരം ബലിക്കാക്കകള്‍
ഓടിയെത്തി , വിശപ്പടക്കി...
അപ്പോഴാ ഓര്‍ത്തത്‌ പ്രണയം
വിശ്വാസിയായിരുന്നോ ?
അതിനു മരണമുണ്ടോ ?
അതിനു ആത്മശാന്തിയുണ്ടോ ?
അതിനു പുനര്‍ജന്മമുണ്ടോ ?
അമ്പലനടയില്‍ നിന്ന് അന്ന്
തിരിഞ്ഞു നടന്നപ്പോള്‍
ഞാനും അവളും പ്രണയവും
വിശ്വാസിയായിരുന്നിലല്ലോ ...
മോതിരവിരലില്‍ നിന്ന്
ദര്‍ഭപ്പുല്ല് സ്വയം ഊര്‍ന്നു വീണു...
 

No comments:

Post a Comment