Sunday 28 July 2013

അവള്‍ക്ക് വേണ്ടി ...

കണ്ട് കണ്ട് അവനു അവളെ ഭയങ്കര പരിചയമായിരുന്നു.. അവന് അവളോടുള്ള ഇഷ്ടവും അവളെപ്പറ്റി വാതോരാതെ സംസാരിക്കുന്നതുമൊക്കെ കണ്ടാല്‍ തോന്നും അവന്റെക അമ്മാവന്റെ. മോളാ, ഒരുമിച്ച് കളിച്ചു വളര്ന്നസതാ എന്നൊക്കെ.. പക്ഷെ എന്ത് കാര്യം അവള്‍ അവനോട് സംസാരിക്കാന്‍ അതും പോട്ടെ ഒന്ന് ചിരിക്കാന്‍ പോലും കൂട്ടാക്കിയില്ല ... ജീവിത സാഹചര്യങ്ങളുടെ സമ്മര്ദ്ദത്തില്‍ അവനു അവിടം വിടേണ്ടി വന്നു..
പക്ഷെ അവിടെന്നു തിരിച്ചു പോകുമ്പോള്‍ അറിയാതെ പൂവില്‍ പൊതിഞ്ഞ ഒരു ഹൃദയവും എടുത്തു കൊണ്ട് പോയി.. ഹൃദയം പോയത് അവള്‍ ഒരിക്കലും അറിഞ്ഞു കാണില്ല.. നാട്ടിലെത്തി അവളെ വിളിക്കാനും കാണാനും ശ്രമിച്ചെങ്കിലും ഒന്നും ലക്ഷ്യസ്ഥാനത്തെത്തിയില്ല... ഇന്നത്തെ പോലെ ഫേസ്ബുക്ക് അന്നുണ്ടായിരുന്നില്ല ഫ്രണ്ടാക്കാനും റിക്വസ്റ്റ് അയക്കാനും.. പക്ഷെ ഉണ്ടെങ്കിലും കാര്യമുണ്ടാകുമായിരുന്നില്ല , ഇതു വരെ നേരിട്ട് സംസാരിക്കാത്ത , ചിരിക്കാത്ത ഒരാളെ അവളങ്ങനെ സ്വീകരിക്കാനും സാധ്യതയില്ല...ഒരിക്കല്‍ പോലും തന്നോട് അടുപ്പം കാണിക്കാത്തവളെ ഓര്ത്തുി കരഞ്ഞു കൊണ്ടിരുന്ന അവന്റൊ ഭ്രാന്ത്‌ കണ്ടു കൂട്ടുകാരും വിലപിച്ചു.. കാലം കൊഴിഞ്ഞു കൊഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു.. പിന്നെ നടന്നതും കുറെ പാഴ് ശ്രമങ്ങളായിരുന്നു...വീട്ടില്‍ കല്യാണത്തിന്റെ നിര്ബതന്ധം വന്നപ്പോള്‍ അവളുടെ അതേ പേരുള്ള ഒരാളെ നോക്കി നടന്നു .. ഇല്ല, കിട്ടിയില്ല.. അവസാനം വീട്ടുകാര്‍ കണ്ടു പിടിച്ച ആളില്‍ അവളെ പ്രതിഷ്ഠിക്കാന്‍ നോക്കി.. അതും നടന്നില്ല.. ചുറ്റും കാലം ഓടി തളര്ന്നു കൊണ്ടിരുന്നപ്പോ അവനു കാഴ്ചക്കാരനായി നോക്കി നില്ക്കാനെ കഴിഞ്ഞുള്ളൂ... കുട്ടികള്ക്ക് ‌ അവളുടെ പേരിടാന്‍ നോക്കിയതും പരാജയപ്പെട്ടു.. പിന്നെ അവളുടെ ഓര്മകകളില്‍ കണ്ണീരും വിയര്‍പ്പും കൂട്ടികലര്‍ത്തി അവളുടെ പേരില്‍ എഴുതിയ കഥ സിനിമയാക്കാനുള്ള നെട്ടോട്ടമായിരുന്നു... എല്ലാവരും അംഗീകരിച്ച ആ ഉദ്യമത്തെ കൂടെ ഉണ്ടായിരുന്നവര്‍ ഒറ്റിയപ്പോ , വേറെ പേരില്‍ എഡിറ്റ്‌ ചെയ്തു കഥയില്‍ അല്ലറ ചില്ലറ മാറ്റങ്ങള്‍ വരുത്തി പുറത്തിറക്കിയപ്പൊ തകര്ന്ന ത്‌ അയാള്‍ മാത്രമായിരുന്നു... കാലങ്ങളായി വെള്ളമൊഴിച്ച് നട്ടു വളര്ത്തിയ തന്റെ് സ്വപ്നങ്ങളും പ്രതീക്ഷകളും ഉരുകി ഒലിച്ചു പോകുന്നതിനു അയാള്‍ സാക്ഷിയായി.. എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട് തനിച്ചായി പോയ അയാളുടെ ബാക്കിയുള്ള ജീവിതം ഒരേകാന്ത തടവറയിലായിരുന്നു .. അയാളുടെ ജീവിത സാഫല്യമാണോ അല്ല പ്രണയ സമ്മാനമാണോ എന്നറിയില്ല... രണ്ടു പേരും മരിച്ചത് ഒരേ ദിവസമായിരുന്നു... മണ്ണില്‍ നിന്ന് അവസാനത്തെ കണികയും വിട്ടു പോകുമ്പോള്‍ അയാള്‍ പോയി കാണും അവള്‍ക്ക് കൂട്ടായി, അവള്‍ക്കു വെളിച്ചമായി... അന്നെങ്കിലും ഓര്‍മയുടെ ഏതോ യാമങ്ങള്‍ അയാള്‍ക്ക് ‌ വേണ്ടി തുറന്നു അവള്‍ ചിരിക്കും... അവനു വേണ്ടി മാത്രമായി....

No comments:

Post a Comment