Sunday 28 July 2013

മരിക്കാത്ത പ്രണയം ...

നിറയാറായ കിണറില്‍ നിന്ന് വെള്ളം കൊരിക്കൊണ്ടിരിക്കുമ്പോഴാണ് കപ്പിയേക്കാള്‍ വേഗത്തില്‍ അവളുടെ ഓര്‍മ ഭൂതകാലത്തിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്
അതവളുടെ ഭൂതകാലം മാത്രമായിരുന്നില്ല വര്‍ത്തമാനവും ഭാവിയും എല്ലാമായിരുന്നു... അന്നൊരു പെരുമഴക്കാലത്ത്‌ നിറഞ്ഞുകവിഞ്ഞ കുളത്തില്‍ അവന്‍റെ ചലനമറ്റ ശരീരം പൊന്തിയപ്പോള്‍ ഉരുകിയൊലിച്ച അവളുടെ കരച്ചില്‍ മഴയില്‍ കുതിര്‍ന്നു...നീന്താനറിയാവുന്ന അവന്‍ എങ്ങനെ മുങ്ങിമരിച്ചു എന്നത് ബാക്കിയുള്ളവരുടെ കണ്ണില്‍ ഒരു കടങ്കഥയായി നൃത്തം ചവിട്ടിക്കൊണ്ടിരുന്നു...അതിന്‍റെ ഉത്തരമറിയുന്നത് അവള്‍ക്ക് മാത്രമായിരുന്നെന്നു വേറെയാരുമറിഞ്ഞിരുന്നില്ല...
തലേദിവസം അവന്‍ അവള്‍ക്കു വേണ്ടി തുറന്ന ഹൃദയം അവള്‍ അതെ വേഗത്തില്‍ അടച്ച് താഴിട്ടു പൂട്ടിയത് അവന്റെ ജീവിതം തന്നെയായിരിക്കുമെന്ന് അവള്‍ ഒരിക്കലും വിചാരിച്ചിരുന്നില്ല..


പണ്ട് മുതലേ കൂടെക്കളിച്ചിരുന്ന കൂട്ടുകാരനെ അവള്‍ക്കിഷ്ടമായിരുന്നെങ്കിലും വീട്ടിലെ കഷ്ടപ്പാടും പരിതസ്ഥിതികളും ആ പ്രണയത്തെ "സഹോദരനായി കണ്ട നീയും എന്നെ ചതിച്ചല്ലോ " എന്ന് പറഞ്ഞ് മുള്ളിന്‍റെ കവചത്തിലാക്കി അവനു നേരെ എറിഞ്ഞു...
പക്ഷെ അതിത്ര വലിയ ദുരന്തത്തിലേക്ക് എത്തിക്കുമെന്ന് അവള്‍ കരുതിയില്ല...പ്രണയത്തെ പുറത്ത്‌ കാണിക്കാതെ അവന്‍റെ നേരെ വന്ന മുള്ളുകള്‍ അവന്‍റെ ഹൃദയത്തെ കഷണങ്ങളായി വെട്ടി നുറുക്കി അവളുടെ പറയാന്‍ മറന്ന പ്രണയസ്മാരകമായി അമ്പലക്കുളത്തില്‍ പൊങ്ങി... നിറഞ്ഞു കൊണ്ടിരുന്ന കിണറിലെ വെള്ളത്തിലേക്ക് കണ്ണുനീരും കൂട്ടിക്കലര്‍ത്തിക്കൊണ്ടിരുന്നപ്പോഴാണ്
അമ്മേ എന്ന വിളി വീണ്ടുമവളെ ഉണര്‍ത്തി ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുന്ന സ്ത്രീയിലേക്ക് വേഷം മാറ്റിയത് ...
ഉപേക്ഷിച്ചു പോയ ഭര്‍ത്താവിന്‍റെ ഫോട്ടോ അവളെയും മോളെയും നോക്കി കളിയാക്കി ചിരിക്കുന്ന പോലെ തോന്നി...
പറയാന്‍ മറന്ന പ്രണയത്തിന്‍റെ ഓര്‍മയില്‍ അവളിന്നും ജീവിക്കുന്നു.. ആര് പറഞ്ഞു പ്രണയം മരിക്കുമെന്ന്... ആളുകള്‍ മരിച്ചാലും പ്രണയം മരണമില്ലാത്ത സത്യമായി നിലനില്‍ക്കുന്നു...

No comments:

Post a Comment