Wednesday 29 May 2013

ബാന്ഗ്ലൂരിലെ അവസാനത്തെ ദിവസം ..

ബാന്ഗ്ലൂരിലെ അവസാനത്തെ ദിവസമായത്‌ കൊണ്ട് രാകേഷ് രാവിലെ തന്നെ റൂമില്‍ എത്തി വിളിച്ചുണര്‍ത്തി .. അവന് കൊടുക്കാമെന്നു പറഞ്ഞ ട്രീറ്റ് ഇന്നെങ്കിലും കൊടുക്കണം .. അവനെ പോലുള്ള നല്ല മനസ്സുള്ള കൂട്ടുകാരനെ ഇനി കിട്ടാന്‍ ചാന്‍സില്ല .. ഉള്ള പൈസയൊക്കെയെടുത്ത് കറങ്ങാന്‍ തന്നെ തീരുമാനിച്ചു .. രാജകീയമായി ചുറ്റാന്‍ ഒരു ഡ്രൈവറെയും, ടാകസിയെയും വിളിച്ചു.. ബാന്ഗ്ലൂരിന്റെ മനോഹാരിതയും വിഷപ്പുകയും കാറിന്‍റെ തുറന്ന വിന്‍ഡോയിലൂടെ ആവോളം ആസ്വദിച്ചു.. ആദ്യം തന്നെ ലാല്‍ബാഗിലെ കാഴ്ചകളില്‍ തുടങ്ങി.. കാണാന്‍ കാര്യമായൊന്നുമില്ലെങ്കിലും അവിടെ പ്രഭാതസവാരിക്കു വന്ന കുറച്ചുപേരെ കണ്ടു..നല്ല തുടക്കം.. അവിടെന്നു നേരെ എം.ജി.റോഡില്‍ പോയി.. ബര്‍ഗറും പിസ്സയും കഴിച്ചു വയര്‍ നിറച്ച് ശിവാജി നഗറിലെ തിരക്കിലേക്ക് പോയി.. കൊമേഴ്സ്യല്‍ സ്ട്രീറ്റില്‍ പോയി ബാര്‍ഗെയിന്‍ ചെയ്ത് ബാര്‍ഗെയിന്‍ ചെയ്ത് 200ല്‍ അധികം രൂപ കുറച്ച്സാധനം വാങ്ങിക്കാതെ അവിടെ നിന്ന് സ്കൂട്ടായി.. പാവം കടക്കാരന്‍.. നമ്മളെ ചീത്ത വിളിച്ച് തൊണ്ടയിലെ വെള്ളം വറ്റിയത് മിച്ചം.. --- എത്ര കുളം കണ്ടിരിക്കുന്നു.. അവന്‍ പറഞ്ഞതായിരുന്നു ജാലഹള്ളിയിലെ മലയാളി ഏരിയയില്‍ പോയാല്‍ നല്ല നാടന്‍ കള്ളു കിട്ടുമെന്ന്.. കര്‍ണാടകയിലെ കേരള കള്ളു കുടിക്കാന്‍ നേരെ വിട്ടു.. രണ്ടു പേരും നല്ലോണം കുടിച്ചു,ഡ്രൈവറും.. കള്ളിന്റ്റെയും കപ്പയുടെയും ഇറച്ചിയുടെയും ക്ഷീണത്തില്‍ കുറച്ചു നേരം കാറില്‍ തന്നെ മയങ്ങി.. കോളേജ് വിടുന്ന കറക്റ്റ് സമയത്ത് തന്നെ ക്രൈസ്റ്റ് കോളേജിനു മുന്നിലെത്തി.. മുടിയൊക്കെ ചീകിയൊതുക്കി വിശാലമായ ഒരു വായനോക്കല്‍ .. ഇനി ഇതുപോലെ ഉണ്ടാവില്ലല്ലോ.. അവിടുന്ന് ഇറങ്ങുമ്പോ ഒരു വിഷമം പോലെ... അവസാനം ഫോറം മാളിലേക്ക്.. K.F.C. ന്‍റെ ചുറ്റും ഒന്നൂടെ കറങ്ങി,ഡ്രസ്സിന്റെ വിലയൊക്കെ നോക്കി ഒരു ഹൈ പ്രൊഫഷണല്‍ വായ്നോക്കല്‍.. സമയം നോക്കി..നാട്ടിലേക്കുള്ള ബസ്സിന്‍റെ സമയമാവാറായി..പെട്ടെന്ന് മടിവാലയിലെക്കെത്തി.. പേഴ്സ് തുറന്ന് പൈസ കൊടുക്കാന്‍ നോക്കിയപ്പോഴാ ആ സത്യം മനസിലായത്.. കുറേ ആയിരത്തിന്റെ നോട്ടുകള്‍ കാണുന്നില്ല... ഞാന്‍ രാകേഷിനെ നോക്കി, അവന്‍റെ നിസ്സഹായ ഭാവം ഒരു വൃത്തികെട്ട ചിരിയിലൂടെ പുറത്തേക്കു വന്നു.. “ഒരു പണിയും ഇല്ലാണ്ട് , വയറു നിറയെ കഴിച്ച് കെടന്നുറങ്ങിക്കോ”.. അമ്മയുടെ സ്ഥിരം ചീത്തവിളിക്ക് ഇന്നും നല്ല ടൈമിംഗ് ആയിരുന്നു.. ഭാഗ്യം തന്നെ.. ഇപ്പൊ അമ്മ വിളിച്ചില്ലെങ്കില്‍ സ്വപ്നത്തില്‍ ഡ്രൈവറുടെ അടി വാങ്ങേണ്ടി വന്നേനെ,കൊടുക്കേണ്ട പൈസക്ക് പകരം അയാള്‍ പറഞ്ഞതൊക്കെ ചെയ്യേണ്ടി വന്നേനെ.. ഈ ഉച്ചക്കത്തെ കാറ്റിന്‍റെ ഒരു കാര്യം .. ഒറ്റയടിക്ക് എന്നെ ബാന്ഗ്ലൂര്‍ മുഴുവന്‍ ചുറ്റിച്ചല്ലോ.. നല്ലോണം കഴിച്ചത് കൊണ്ടാണെന്ന് തോന്നുന്നു.. വയറില്‍ നിന്നൊരു ശബ്ദം..

No comments:

Post a Comment