Monday 4 January 2016

നടത്തം...

കാലിന്‍റെ പെരുവിരലില്‍ നിന്നുതുടങ്ങിയ വേദന മുകളിലേക്കുയര്‍ന്നു..കാലിടറി.. നടത്തം അവിടെ മുറിഞ്ഞു.. ഇനി ഒരടി മുന്നോട്ടില്ല.. കുതിച്ചു പായുന്ന വാഹനങ്ങള്‍ക്കിടയില്‍ നിന്നു രക്ഷപ്പെട്ട്‌ ഓര്‍മ്മകള്‍ പിന്നിലേക്കോടി.. കോളേജിലെ ഒരു വൈകുന്നേരം. ഇളം ചാറ്റല്‍ മഴയില്‍ കുട ചൂടാതെ നടന്ന രണ്ടു കൗമാരങ്ങള്‍.. അവന്‍ അവളോട്‌ പറഞ്ഞു "നടന്നു നടന്നു ഞാന്‍ എന്‍റെ വിപ്ലവം നേടും, എന്‍റെ പ്രണയം ആ വിപ്ലവ പാതയില്‍ പൂക്കള്‍ വിരിക്കും. നടന്നു കൊണ്ടിരിക്കുമ്പോള്‍ മരിക്കാനാണെനിക്കിഷ്ടം". മരണമെന്ന് പറഞ്ഞപ്പോള്‍ അവള്‍ അവന്‍റെ വാപൊത്തി..തൊണ്ടയില്‍ കുരുങ്ങിയ വാക്കുകള്‍ അവളുടെ കൈവിരലുകളില്‍ ചര്‍ദ്ദിലുകളായി ശ്വാസംമുട്ടി മരിച്ചു.. അയാള്‍ പിന്നെയും കാതങ്ങള്‍ താണ്ടി, തനിച്ച്.. അന്നത്തെ മരണം കാലങ്ങള്‍ക്ക് ശേഷം പുനരവതരിച്ചു. ഇന്ന് വീഴുമ്പോള്‍ താങ്ങായി വിരലുകളില്ല..നിലത്തു കിടന്ന ശരീരത്തില്‍ നിന്ന് അവസാന കണികകളായി പ്രണയവും വിപ്ലവവും മണ്ണിലലിഞ്ഞു..നട്ടു നനയ്ക്കാനായി ഒരു തുള്ളി ചോരയും...

No comments:

Post a Comment