Monday 19 December 2016

നട്ടപ്രാന്ത്

പതിവ് പോലെ രാവിലെ ആയി ... എന്തിനാണ് രാവിലെ ആകുന്നതെന്ന് ആരോടോ ചോദിച്ചു ... വെളിച്ചത്തോടുള്ള പേടിയാണോ അതോ ഇരുട്ടിനോടുള്ള പ്രണയമോ ? പ്രണയം .. നട്ടപ്രാന്ത് .. അതിനെ മുന്നേ വഴിവക്കിൽ കുഴി കുത്തി മൂത്രമൊഴിച്ചു ബലിയിട്ടതാണ്.. പറയുമ്പോ ഇങ്ങനത്തെ വലിയ ഡയലോഗ് അടിക്കുമ്പോഴും മനസ്സ് എവിടെയൊക്കെയോ ആഗ്രഹിക്കുന്നുണ്ട്.. എന്താടോ വാര്യരെ ഞാൻ നന്നാവാത്തത് ? ആത്മഗതം പറഞ്ഞതാണെങ്കിലും നമ്മടെ ചങ്ക് ചെങ്ങായിമാർ അത് കേൾക്കും ... പണി പാലും വെള്ളത്തിൽ കിട്ടിയാലും നീ പഠിക്കൂല്ല .. കുലംകുത്തികൾക്കും തേപ്പുകാർക്കും മാപ്പില്ല എന്നാണ് പാർട്ടി തത്വം .. "തത്വം പറഞ്ഞു നീ ഇവിടെയിരുന്നോ വീട് നോക്കാണ്ട് .. മൂന്നു നേരവും വെട്ടിവിഴുങ്ങാൻ ആക്കിത്തരുന്നതിന്റെ കുറവാണ് നിനക്ക്".. പെട്ടെന്ന് തന്നെ റിമോട്ട് എടുത്ത് മ്യൂട്ട് ആക്കിയത് കൊണ്ട് അതവിടെ നിന്നു .. നാട് വിടണം ... കള്ളവണ്ടി കേറി നേരെ ബോംബെയിലേക്ക് അതാണ് അതിന്റെ ഒരിത് .. "അയിന് നിനക്കിതെല്ലാം പറ്റുവോ ചെങ്ങായി .. ഈടത്തെ മണ്ണും പെണ്ണും ബഡായിയും മോരും വെള്ളവും ട്രെയിനും , അതെ നിനക്ക് പറ്റു" .. എന്ത് മനസ്സിൽ വിചാരിച്ചാലും അപ്പൊ ഇടപെടും ഇവർ ... ശരിയാ നാടാ അല്ലേലും നല്ലത് ..

No comments:

Post a Comment