Sunday 25 December 2016

ചുമര്..

പരുപരുത്ത ചുമരിനോട് വയറൊട്ടി
ഞാന്‍ നിന്നു..
ചിതറിത്തെറിച്ച  ഞാനാ,
ചുമരിലാകെ  പരന്നു..
അതിലെ  ഓരോരോ  വാക്കുകളിലേക്കും
പടര്‍ന്നു  കയറി..
കയറ്റിറക്കങ്ങളില്‍ പ്രണയത്തിന്‍റെ  തുടിപ്പ് ..
ചുവന്ന  അക്ഷരങ്ങള്‍ക്കിടയില്‍ പരതിയത്
നിന്നെ  തന്നെയായിരുന്നു..
എവിടെയാണ്  നീ ??
അങ്ങകലെ  ബദാം  പൂവിന്‍റെ
മണമുള്ള  ചുമരിനു  കീഴെ  നീ  ഉറങ്ങുന്നു..
ഞാനിവിടെ  ഉറക്കമില്ലാതെ..
കാലം  തേച്ചുമിനുക്കിയ  രാത്രികളിലൊന്നില്‍
നീ  ഉറക്കത്തെ  തോല്‍പിച്ചു..
എന്‍റെ  ചുമര്  നീ  കട്ടെടുത്തു..
ഇരുട്ട്  കയറാന്‍  തുടങ്ങിയ  ചുമരിലേക്ക് 
ഞാന്‍  ചോര  ചര്‍ദ്ദിച്ചു വീണു..
ചോര  ചര്‍ദ്ദിച്ചു വീണു..,,

Monday 19 December 2016

കളവ് സത്യം..

കളവ് സത്യം.. എല്ലാം ആപേക്ഷികമാണോ?? ആയിരിക്കാം.. പക്ഷെ തുടര്‍ച്ചയായുള്ള കള്ളം പറയലിലൂടെ അവന്‍ ലക്ഷ്യമിടുന്നതെന്തായിരുന്നു?? സ്വന്തം വ്യക്തിത്വം അടിയറവു വച്ച് അവന്‍ വീണ്ടും അതെ കാട്ടിലൂടെ യാത്രയായി.. കാടിന്‍റെ സത്യം അവനറിയില്ലായിരുന്നു.. കാടാണ് യാഥാര്‍ത്ഥ്യം.. അതിന്‍റെ ഓരോ പുല്‍ത്തരിമ്പിലൂടെയും മൊട്ടിട്ടത് സത്യമായിരുന്നു.. അവനായിരുന്നു വഴി തെറ്റിയത്.. അവന്‍ കാത്ത് നിന്ന പച്ചപ്പ്‌ കളവിന്‍റെതായിരുന്നു അതിനെക്കാള്‍ വലിയ പച്ചപ്പ്‌ മുന്നില്‍ നിന്നെങ്കിലും അവനത് മരീചിക ആവട്ടെ എന്നാഗ്രഹിച്ചു.. അത് സത്യം ആയിരുന്നേല്‍ അവന്‍ ഹൃദയം പൊട്ടി മരിക്കുമായിരുന്നു.. സത്യതോടുള്ള അവന്റെ അസഹനീയമായ അസഹിഷ്ണുത അവിടെ വീണു കിടന്ന ഓരോ ഇലയിലും ഞെരിഞ്ഞമര്‍ന്നു.. മുന്നോട്ടുള്ള ഓരോ പോക്കിലും അവന്‍ മരിച്ചു വീഴുകയായിരുന്നു.. പക്ഷെ അവനു അവിടെ നില്‍ക്കുവാനാവുമായിരുന്നില്ല.. ചവിട്ടി നിന്ന കാല്‍ ചുവടിലെ ഓരോ മണ്ണും ഒലിച്ച് ഒലിച്ചു പൊയ്ക്കൊണ്ടിരുന്നപ്പോ അതിന്‍റെ കൂടെ അവനും വലിയ കുഴിയിലേക്ക് കൂപ്പുകുത്തി.. ആ കുഴിയുടെ ഇരുട്ടിനൊപ്പം കൂടിയ നിഴലിന് അവനെക്കാള്‍ വലിപ്പമുണ്ടായിരുന്നു.. ആ കുഴിയുടെ മുന്നിലൂടെ അരിച്ചരിച്ചു വന്ന വെളിച്ചത്തിന് അവന്‍റെ തൊട്ടുകൂടായ്മയുടെ രൂപമായിരുന്നു.. നീണ്ടു വന്ന ആ രൂപം അവന് രക്ഷപ്പെടാനുള്ള കൈത്താങ്ങായിരുന്നു.. സത്യത്തിനും കളവിനും ഇടയിലുള്ള ആ വലിയ വിടവില്‍ അവന്‍ മസ്തിഷ്ക മരണത്തിലേക്ക് വീണു കൊണ്ടിരുന്നു..
കുറെ കാലമായി മനസ്സില്‍ വന്നു കൊണ്ടിരുന്ന സംശയമായിരുന്നു അവളോടു ചോദിച്ചത്.. ഒരാള്‍ എങ്ങനെയാ ജയിച്ചു അല്ലെങ്കില്‍ തോറ്റു എന്ന് വിലയിരുത്തപ്പെടുന്നത്? ഉത്തരം ഇതായിരുന്നു.. 'അയാള്‍ വിചാരിച്ച കാര്യം നേടിയെടുക്കുമ്പോ , പക്ഷെ അത് വേറെ ആരേം സങ്കടപ്പെടുത്തി, നഷ്ടപ്പെടുത്തി ആകരുത്..' ഉത്തരം ശരിയായിരിക്കാം, ആപേക്ഷികമായിരിക്കാം..കുടുംബ ജീവിതത്തില്‍ നമ്മള്‍ എന്നും പരാജിതരായിരിക്കില്ലേ എന്ന എന്‍റെ ന്യായമായ സംശയം... അവളതിനെ മനസ്സ് കൊണ്ടെങ്കിലും ന്യായീകരിച്ചിരിക്കണം.. അവസാനം അവളും പറഞ്ഞു അച്ഛനേം,അമ്മയേം മനസാക്ഷിയെയും എപ്പോഴും ഒരുപോലെ തൃപ്തിപ്പെടുത്താന്‍ പറ്റിലല്ലോ.. അല്ല, എപ്പോഴും അല്ല എപോഴെങ്കിലും ഒരിക്കല്‍ തൃപ്തിപ്പെടുത്താന്‍ പറ്റുമോ? ഇല്ലായിരിക്കാം.. സംഘട്ടനവും വികാസവും .. ആന്തരിക പോരാട്ടങ്ങളില്‍ നൈമിഷികമായ വിജയവും,പരാജയവും ലഭിച്ചേക്കാം.. പോരാടുക..

Ramya mam..

Green leaves become yellow and fall down marking their life in the soil. It is not the end. Its a new beginning. There it regenerates the past and make the immortal power of so called memories. The last 3 years went quickly.
There was this beautiful irony when I have sensed a sister in a person who is always addressed as 'madam'.
I have shown my innocence to her, my frustration to her and have shared my happiness with her. We quarreled each other in some points of time, but it all went with the wind. The bond stays firm and concrete. Its all about the wavelengths which are going in parallel, may be with a different height and depth.
Missing your 'reminder calls' and presence and wishing you the very best to your new post madam..

നട്ടപ്രാന്ത്

പതിവ് പോലെ രാവിലെ ആയി ... എന്തിനാണ് രാവിലെ ആകുന്നതെന്ന് ആരോടോ ചോദിച്ചു ... വെളിച്ചത്തോടുള്ള പേടിയാണോ അതോ ഇരുട്ടിനോടുള്ള പ്രണയമോ ? പ്രണയം .. നട്ടപ്രാന്ത് .. അതിനെ മുന്നേ വഴിവക്കിൽ കുഴി കുത്തി മൂത്രമൊഴിച്ചു ബലിയിട്ടതാണ്.. പറയുമ്പോ ഇങ്ങനത്തെ വലിയ ഡയലോഗ് അടിക്കുമ്പോഴും മനസ്സ് എവിടെയൊക്കെയോ ആഗ്രഹിക്കുന്നുണ്ട്.. എന്താടോ വാര്യരെ ഞാൻ നന്നാവാത്തത് ? ആത്മഗതം പറഞ്ഞതാണെങ്കിലും നമ്മടെ ചങ്ക് ചെങ്ങായിമാർ അത് കേൾക്കും ... പണി പാലും വെള്ളത്തിൽ കിട്ടിയാലും നീ പഠിക്കൂല്ല .. കുലംകുത്തികൾക്കും തേപ്പുകാർക്കും മാപ്പില്ല എന്നാണ് പാർട്ടി തത്വം .. "തത്വം പറഞ്ഞു നീ ഇവിടെയിരുന്നോ വീട് നോക്കാണ്ട് .. മൂന്നു നേരവും വെട്ടിവിഴുങ്ങാൻ ആക്കിത്തരുന്നതിന്റെ കുറവാണ് നിനക്ക്".. പെട്ടെന്ന് തന്നെ റിമോട്ട് എടുത്ത് മ്യൂട്ട് ആക്കിയത് കൊണ്ട് അതവിടെ നിന്നു .. നാട് വിടണം ... കള്ളവണ്ടി കേറി നേരെ ബോംബെയിലേക്ക് അതാണ് അതിന്റെ ഒരിത് .. "അയിന് നിനക്കിതെല്ലാം പറ്റുവോ ചെങ്ങായി .. ഈടത്തെ മണ്ണും പെണ്ണും ബഡായിയും മോരും വെള്ളവും ട്രെയിനും , അതെ നിനക്ക് പറ്റു" .. എന്ത് മനസ്സിൽ വിചാരിച്ചാലും അപ്പൊ ഇടപെടും ഇവർ ... ശരിയാ നാടാ അല്ലേലും നല്ലത് ..