Friday 17 June 2016

വെട്ടിയിട്ട വഴി

വെട്ടിയിട്ട ഓരോ വഴിയിലും
എന്തിന്‍റെയോക്കെയോ മരണത്തിന്‍റെ
മണമുണ്ട്...
മുന്നോട്ടാഞ്ഞ ഓരോ കുതിപ്പിലും
കിതച്ചു കൊണ്ട് ഞാന്‍
തേടിയ കാലടികളുണ്ടായിരുന്നു..
പതിഞ്ഞുറഞ്ഞ ആ അടയാളത്തിനു
മുകളില്‍ ഇറ്റിറ്റു വീണ ഓരോ മഴത്തുള്ളിയും
അതിനെ ഒരു കൊച്ചുതുരുത്താക്കി..
ആ തുരുത്ത് കടലാസ് തോണിക്ക്
ഒരു വല്യപുഴയായി മാറി..
എന്‍റെ കിതപ്പിനപ്പുറം,
അതൊരു വലിയ തുരുത്തായി
മാറിക്കൊണ്ടിരുന്നു..
അതിനപ്പുറം പൂത്ത നിശാഗന്ധിക്ക്
എന്‍റെ പ്രണയത്തിന്റെ മരണത്തിന്‍റെ
മണമുണ്ടായിരുന്നു...

No comments:

Post a Comment