Thursday 25 June 2015

തുടര്‍ച്ച

അനുവിന്‍റെ കല്യാണ സമയത്തെടുത്ത സെല്‍ഫി ഫോട്ടോയിലെ വരികളും അതില്‍ കമന്റായി ഇട്ട നിതിന്‍റെ വരികളും ഒരുമിച്ചു ചേര്‍ത്തു വായിക്കുമ്പോള്‍‍ എന്തോ ഒരു രസം...
Courtesy : Nithin Mathews
..................തുടര്‍ച്ച ...........
Me :"ചിറകുകൾ ഇനിയും വിടർത്തട്ടെ, തളരാതെ....
നീലാകാശം തൊടണം,
മഴ ഒളിച്ചിരിക്കുന്നതവിടെയാണ്??? മഴവില്ലിനെ പിന്തുടരണം,
മണ്ണിൺടെ നേരറിയണം,
അറ്റമില്ലാ ലോകത്തിൺടെ അറ്റം കാണണം,
ചങലക്കണ്ണികൾ ഇനിയും പൊട്ടിച്ചെറിയണം..
---------
Nithin: വിടർന്ന ചിറകുകൾ നിലതൊടാതെ പറക്കട്ടെ..!
മഴയ്ക്ക് വഴി വിളക്കായ മഴവില്ലിനും അപ്പുറം പറന്നുയരണം..
മണ്ണിന്റെ മണവും നേരും അറ്റമില്ല ലോകത്തിന്റെ അങ്ങേതലക്കൽ എത്തണം
പൊട്ടിച്ചെറിയപെട്ട ചങലക്കണ്ണികൾ എന്നും ഒരു ഓര്മ ആവണം ..
മറവിക്കും എത്താൻ പറ്റാത്ത ഉയരങ്ങളിൽ ഓർമ്മകൾ പാറി പറക്കണം
ബന്ധങ്ങൾ വീണ്ടും വളരട്ടെ..! പന്തലിക്കട്ടെ..!
--------
Me : ബന്ധങ്ങൾ വീണ്ടും വളരട്ടെ..! പന്തലിക്കട്ടെ..!
പൂത്തു തളിര്‍ക്കട്ടെ...
വലിയതണല്‍മരമാകട്ടെ..
പ്രസ്ഥാനമാകട്ടെ...
ഓര്‍മ കായകള്‍ ഇനിയുംപഴുക്കട്ടെ...
ഒരായിരം ഇലകള്‍ഇനിയും
മണ്ണു മൂടിക്കൊണ്ടിരിക്കട്ടെ...
-----
Nithin : ഇലകൾ മൂടിയ മണ്ണിൽ വീണ്ടും ഓർമകൾ തളിരിടട്ടെ..
തുടക്കവും ഒടുക്കവും മാഞ്ഞുപോകാത്ത
നെടുനീളെ പായുന്ന നാടുവഴികളിൽ
ഈ ഓർമ്മകൾ മരമായ് തണലായി മാറട്ടെ..!
മറവി പോലും മറന്നു പോകുന്ന , മറവിക്കും അപ്പുറം ഉള്ള ഉയരങ്ങളിൽ
ഈ സുന്ദര ഓർമ്മകൾ ചെക്കേരട്ടെ..
മാറ്റമില്ലാത്തത്‌ മാറ്റത്തിന് മാത്രമെന്ന് പറയുന്നപോലെ
ഈ ഒര്മാകുളും കരുതലും മാറ്റമില്ലാതെ..
അവസാനമില്ലാതെ അന്തിയില്ലാതെ..
-----
Me : അവസാനമില്ലാതെ, അന്തിയില്ലാതെ,
എത്തിച്ചേരും ദിശയറിയാ തുരുത്തില്‍,
ഓര്‍മകളുടെചെമ്പക മണവുംപേറി,
ഇത്തിരി വെട്ടവുമായിവരുന്ന
മിന്നാമിനുങ്ങുകള്‍ക്ക് കൂട്ടായി,
മരണത്തിനുനേരെ
കൊഞ്ഞനംകുത്തി
നെടുനീളെ
വീണ്ടും തിരിഞ്ഞുനടക്കണം..
കാട്താണ്ടാന്‍...
കാറ്റും കോളും മഴയും
നനയാന്‍...
-----
Nithin : എങ്കിലും ഒരിക്കൽ നമ്മൾ ആ യാത്ര പോകും
കണ്ണ് എത്താതിടത്തോളം ദൂരത്തേക്കു..
കാത്തു വിളികേൾക്കാത്ത ദൂരത്തേക്കു..
ഒരു വിധ വഴികാട്ടികളെയും വിശ്വസിക്കാതെ..
നമുക്ക് മുന്നേ പോയവർ തെളിച്ച വഴികളിലൂടെ..
ഞാനും നീയും നിങ്ങളും ഒരിക്കൽ ആ യാത്ര പോകും
അതേ, ഒരുനാൾ മരണം എന്നെയും നിങ്ങളെയും വേട്ടയാടും ..!
മരണത്തിനും അപ്പുറം ഒരു ലോകമുന്ടെങ്കിൽ..
മരിച്ചവര്ക്ക് ശബ്തമുന്ടെങ്കിൽ ..
ആ വഴികൾ അവർ വിളിച്ചു പറയട്ടെ..!
-----
Me : ഇടവഴികളും വെട്ടുവഴികളും
അവിടെയും കാണും..
ഓരോരുത്തര്‍ക്കും ഓരോരോവഴികള്‍..
അനന്തമായി നീളുന്നവഴികളില്‍
ഒന്നില്‍നീയാത്രചെയ്യും,
മൂകനായി ബധിരനായി..
ഈ ലോകത്തോട് ഇനി
ഒരുസ്വര്‍ഗമില്ല, നരഗമില്ല
എന്നുറക്കെവിളിച്ചോതുവാന്‍
നിനക്കൊരുശബ്ദമാപിനിയുമില്ല...
പുനര്‍ജനിക്കാന്‍
ഒരു വിത്തു കോശവുംകാണില്ല.
ഊന്നുവടികളില്ലാതെ നീയിനിയും
നടക്കും നിത്യസത്യത്തിനു
സമാന്തരമായി....
നിന്‍റെമുന്നില്‍ ഊര്‍ന്നുവീഴും,
മനുഷ്യനിര്‍മിതദൈവത്തിന്‍റെ
ആടയാഭരണങ്ങള്‍...



No comments:

Post a Comment