Thursday 22 May 2014

ഓര്‍മ്മക്കുറിപ്പ്



കൂട്ടത്തില്‍ ഏറ്റവും പരിചയം കുറവുള്ള ആളായിരുന്നു പ്രിയങ്ക..പക്ഷെ പ്രിയങ്കയുടെ കല്യാണം വിളി മറ്റാരെക്കാളും ഞാന്‍ ആഗ്രഹിച്ചിരുന്നു ... ചിതറിക്കിടക്കുന്ന സൗഹൃദങ്ങളെ ഓര്‍മകളുടെ നൂലില്‍ കോര്‍ത്ത് ഒരൊറ്റ മനസ്സായി മാറാനുള്ള അവസരം .. യാത്ര.. വയനാട് .. വളവു തിരിവുകള്‍ താണ്ടിയുള്ള ദൂരയാത്ര ഇഷ്ടമല്ലായിരുന്നു.. പക്ഷെ ഇത്തവണ ഓരോ വളവും തിരിവും പ്രതീക്ഷകളുടെ അനന്തമായ ദൂരം കുറച്ചു കുറച്ചു വന്നു ...പണ്ട് ക്വിസ് മത്സരത്തിലെക്കായി പഠിച്ചു വച്ച ചോദ്യത്തിന്റെ ഉത്തരമായിരുന്നു ലക്കിടി .. 'കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന പ്രദേശം ..അവിടെ എത്താനുള്ള അഞ്ചു മണിക്കൂറുകള്‍ വളരെ പെട്ടെന്ന് പോയ പോലെ തോന്നി...എല്ലാവരേയും ആറു മാസത്തിനു ശേഷം കാണുന്നു...ആര്‍ക്കും വലിയ മാറ്റമൊന്നുമില്ല... മുകളില്‍ നിന്ന് കട്ടിയില്‍ വരുന്ന സൂര്യകിരണങ്ങള്‍ മഞ്ഞുപാളികളിലൂടെ നേര്‍ത്ത്‌, ഊര്‍ന്നു വീണുകൊണ്ടിരുന്നു.. ആന്റണിയുടെ കയ്യില്‍ ഒരടിപൊളി ക്യാമറയുണ്ട്..അതുകൊണ്ട് എഫ്.ബി യില്‍ നല്ല കുറേ ഫോട്ടോസ് ഇടാന്‍ അവസരം കിട്ടുമല്ലോ എന്നോര്‍ത്ത് സന്തോഷിച്ചു...പൂക്കോട് തടാകത്തിന്റെ അരികും അതിര്‍ത്തിയും അളന്നു മുറിച്ചു കൊണ്ടുള്ള നീളത്തിലുള്ള നടത്തം..ഒരേ സമയം ക്യാമറക്ക് മുന്നില്‍ അനുശ്രീയും,സൈനുവും , ശരിക്കുമുള്ള അനുവുമായി കൊണ്ടുള്ള അനുവിനറെ ഭാവപ്പകര്‍ച്ചയും, വേഷപ്പകര്‍ച്ചയും വീണ്ടും അമ്പരപ്പിച്ചു..അടുത്തിറങ്ങാനിരിക്കുന്ന 'വേനല്‍പ്പൂക്കള്‍' എന്ന സിനിമയിലെ നായികയാണ് .. നല്ലൊരു പച്ചപ്പും , വെള്ളവും വലിയൊരു അണക്കെട്ടുമുള്ള ഒരു ബാക്ക്ഗ്രൌണ്ടിലേക്ക് നമ്മളെ വലിച്ചിട്ട പോലെയുള്ള ഒരനുഭൂതിയായിരുന്നു ബാണാസുരസാഗര്‍ ഡാമില്‍ വച്ചുണ്ടായത്..മഴ നനയാന്‍ വേണ്ടി ബാന്ഗ്ലൂരില്‍ നിന്നവരും പയ്യന്നൂരില്‍ നിന്ന് ഞാനും ബാണാസുരയിലെത്തി .. ഇത്തവണ ആദ്യമായി കിട്ടിയ മഴയായിരുന്നു .. ശരിക്കും അറിഞ്ഞ മഴ,ആസ്വദിച്ച മഴ .. ജഷ്നക്ക് പിന്നെ നമ്മുടെ ലോകമല്ലാതെ ഒരു 'നിമിഷ്' ലോകം കൂടി ഇപ്പൊ ഉള്ളതുകൊണ്ട് ഇടയ്ക്കിടെ സ്വിച്ചിങ് മോഡിലായിരുന്നു ..ലക്കിടിയില്‍ ശരിക്കും നല്ല തണുപ്പായിരുന്നു .. രാത്രിയില്‍ നല്ല തണുപ്പ് കാറ്റില്‍ ചെമ്പകത്തിന്‍റെ മണം മൂക്കിലേക്ക് അരിച്ചരിച്ച് കയറിക്കൊണ്ടിരുന്നു.. ജിത്തുവാണെങ്കില്‍ അടുത്ത കുടിയേറ്റത്തിനുള്ള ഒരുക്കത്തിലായിരുന്നു...ന്യുസിലാണ്ടിലെ ലില്ലി പൂക്കളില്‍ അവന്‍ തന്റെ സ്വപ്നങ്ങള്‍ പറിച്ചു നടാന്‍ തുടങ്ങിയിരുന്നു.. ലക്കിടിയിലെ തണുത്ത രാത്രിയും കഴിഞ്ഞ് അടുത്ത ദിവസം കുറുവാദ്വീപിലേക്ക് തിരിച്ചു..അനേകം ദ്വീപ് സമൂഹങ്ങളുടെ കൂട്ടത്തില്‍ തലയെടുപ്പോടെ കുറുവ ഒരു സുന്ദരിയായി നിന്നു..ആന്‍റണിയുടെ വാശിക്ക് ഒരു കുറവുമില്ല.. 'വെള്ളത്തിലെ മാന്തല്‍ ' എന്ന പുതിയ പ്രയോഗം തന്നെ ആന്റണി കണ്ടെത്തുകയും അത് സ്ഥാപിച്ചെടുക്കാന്‍ കഷ്ടപ്പെടുകയും ചെയ്തു..അനൂബിനു പിന്നെ രണ്ടു കാര്യത്തിലാണ് ടെന്‍ഷന്‍- മുടിയും,വയറും.. ബഥാമില്‍ തുടങ്ങിയ കേശ സംരക്ഷണം ഇപ്പൊ\ ഉള്ളിവരെ എത്തിയിരിക്കുന്നു...പക്ഷേ ഇപ്പൊ ഇതുകൂടാതെ കല്യാണത്തിന്റെ ടെന്‍ഷന്‍ കൂടി വന്നിട്ടുണ്ടെന്നു തോന്നുന്നു...എന്നിരുന്നാലും ഇന്നോവയുടെ വളയം ആ കൈകളില്‍ ഭദ്രമായിരുന്നു...വയനാട് നിന്ന് കുറ്റ്യാടി ചുരം വഴിയുള്ള യാത്രയില്‍ കൂട്ടായി വന്നത് മഴയായിരുന്നു .. പേരാമ്പ്രയിലെ കല്യാണവീട്ടില്‍ എത്തിയപ്പോ പെടട്ടെന്ന് ഒരൊറ്റപ്പെടല്‍ ഫീല്‍ ചെയ്തു..കാലം പോയ്ക്കൊണ്ടിരിക്കുന്നതിനനുസരിച്ചു മനസ്സുകളും കുറച്ചകലത്തേക്ക് പോയിട്ടുണ്ടാവുമല്ലേ എന്ന് അനുഷയോട് പറഞ്ഞെങ്കിലും അവളതു തള്ളിക്കളഞ്ഞു.. ചിലപ്പോ എന്റെ തോന്നല്‍ മാത്രമായിരിക്കാം.. ചിത്രത്തിന്‍റെ ക്ലൈമാക്സ് സീനില്‍ "എന്നെ ഒന്ന്
വെറുതെ വിടുമോ '" എന്ന ലാലേട്ടന്റെ നടക്കുമെന്ന് ഉറപ്പില്ലാതിരുന്നിട്ടും പ്രതീക്ഷിക്കുന്ന ഡയലോഗ് പോലെ ഒരാള്‍ കൂടി കല്യാണത്തിന് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു...പക്ഷേ ഉണ്ടായില്ല... വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ചക്കിട്ടപ്പാറയില്‍ ആ ദിവസം കഴിച്ചുകൂട്ടി ....പിറ്റേന്ന് മനസ്സമ്മതവും കൂടി കൊട്ടിക്കലാശം പോലെ രാഷ്ട്രീയവും സംസാരിച്ച് തിരിച്ചു വീട്ടിലേക്ക് വരുമ്പോഴും മനസ്സ് ആ ഇന്നോവയിലും , വയനാട്ടിലും , ആ മഴയിലും ,'വെയില്‍ ചില്ല പൂക്കും പോലെ' എന്ന പാട്ടിലുമായി അലിഞ്ഞലിഞ്ഞു കൊണ്ടിരുന്നു .. യാത്രകളും , കണ്ടുമുട്ടലുകളും ഒരിക്കലും അവസാനിക്കുന്നില്ല.. ഇനിയും തുടരുക തന്നെ ചെയ്യും, തുടരണം..

1 comment:

  1. wayanad oru masmarika sakthiyanu........ mannum..... malayum......maravum ellam vallathe mohippikkum. mattevadeyum kandethanakatha oru nirvrithy und oro kazchaykkum...... enik athoru pakshe oru kochumakalude kusruthiyavaammmmm.....
    i like it

    ReplyDelete