Tuesday 16 October 2018

മൂളലുകൾ..

ആർക്കൊക്കെയോ വേണ്ടി പൂക്കുന്ന പകലുകൾ.. അതിലെവിടെയോ അവന്റെ മനസ്സും പൂത്തു.. തോൽക്കുന്നത് വരെ പ്രതീക്ഷിക്കാല്ലോ.. അത് ശരിയാ.. പ്രതീക്ഷിച്ചു ഇത് വരെ എത്തി..പക്ഷെ അന്നെങ്ങും തോൽക്കും എന്ന കാര്യം പോലും ചിന്തിച്ചിരുന്നില്ല.. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലെ തിമിർത്തു പെയ്തു മഴയ്ക്കൊപ്പം വന്ന ഇടിമിന്നലോടെ ആയിരുന്നു ആ പേടി കുമിൾ പോലെ പൊട്ടി മുളച്ചത്.. തോൽവി.. എന്റെ സ്വന്തമാണെന്ന അഹങ്കാരം ഇനി സ്വപ്നങ്ങളിൽ മാത്രമായി പോകുമോ.. എന്തായാലും ആരു എന്ത് ചെയ്താലും സ്വപ്നങ്ങൾ തട്ടിയെടുക്കാൻ പറ്റില്ലല്ലോ.. സ്വപ്നങ്ങൾ വിറ്റു ജീവിക്കാൻ പറ്റുമെങ്കിൽ ഞാൻ ഇന്ന് ആ ജോലി തെരഞ്ഞെടുക്കുമായിരുന്നു.. മനസ് വിറച്ചു വിറച്ചു മുന്നോട്ട് പോകുകയാണ്... എവിടെ എത്തുമെന്നറീല്ല....അവൾ പറയും പോലെ കാക്കയെ പോലെയും കൊക്കിനെ പോലെയും കരയാൻ പറ്റുന്ന ജന്മമല്ലേ..എങ്ങനെയെങ്കിലും കാറി കൂവി നിലവിളിച്ചു പോകും.. നിലവിളികൾക്ക് മടുക്കുന്ന ഒരു ദിവസമെത്തില്ലെ.. വാക്കുകൾ ചിത്രശലഭമായി പൂക്കുന്ന അന്ന് എന്റെ ഓർമകൾക്ക് മുന്നിൽ നൃത്തം ചെയ്യുന്ന മരണമില്ലാത്ത ഈച്ചകളുടെ മൂളലുകളുടെ ശബ്ദമാവണം എന്റെ ചെവിയിൽ ഇപ്പൊ നിറഞ്ഞു കൊണ്ടിരിക്കുന്നത്.. 

No comments:

Post a Comment