Wednesday 31 August 2016

ഓര്‍മ്മകള്‍.. കരിവെള്ളൂര്‍..

ഓര്‍മ്മകള്‍.. കരിവെള്ളൂര്‍..അവധിക്കാലം വന്നാ പിന്നെ നേരെ കരിവെള്ളൂരെക്കാണ്.. ശ്രുതിയും കുട്ടനും കൂടി ഉണ്ടെങ്കില്‍ ചോദിക്കണ്ട.. മനസ്സിലേക്ക് ഓടി വരുന്ന കുറെ ചിത്രങ്ങളാണ്.. 
പഴയ വീട്ടിന്‍റെ മുന്നിലെ അച്ചാച്ചന്‍റെ പഴയ സൈക്കിള്‍ കടയും, ഗോട്ടിയിട്ട പഴയ സോഡാക്കുപ്പിയും... വരിവരിയായി നിന്ന കുരുമുളക് വള്ളികള്‍ക്കിടയില്‍ ക്രിക്കറ്റ് കളിച്ച സ്ഥലം.. അടുത്തുള്ള അംഗനവാടിയില്‍ വൈകുന്നേരം ഉപ്പ്മാവ് വാങ്ങാന്‍ പോയ ദിവസങ്ങള്‍,അതിലൊരു ദിവസം അടുത്ത വീട്ടിലെ പട്ടി ഓടിച്ച ശേഷം അത് നിര്‍ത്തി.. ഏപ്രില്‍ മാസം നടന്നിരുന്ന ഫ്ലഡ്ലൈറ്റിലെ ഫുട്ബോള്‍ ടൂര്‍ണമെന്റ്റ്‌.. ബേക്കറി ഗോപാലേട്ടന്റെ ഉച്ചത്തിലുള്ള പാട്ട്.. എപോഴെങ്കിലും വീട്ടില്‍ നിന്ന് എല്ലാരും കൂടി പോയിട്ടുള്ള ലീന ടാക്കീസിലെ സെക്കന്റ് ഷോ സിനിമ.. കമ്മ്യൂണിസ എന്താണെന്നൊക്കെ അറിഞ്ഞു വരുന്ന കാലം മുമ്പേ കണ്ടു തുടങ്ങിയ രക്തസാക്ഷി ദിനത്തിലെ കരിവെള്ളൂരിലെ ആള്‍ക്കൂട്ടം.. ഓണക്കുന്നില്‍ ഇറങ്ങിയാല്‍ രാമമ്മാന്‍റെ(അമ്മയുടെ അമ്മാവനാണ്, സ്നേഹം കൊണ്ട് ഒരമ്മാവന്‍ ലോപിച്ച് വിളിച്ചു ശീലമായതാണ്) പീടിയയില്‍ നിന്നുള്ള മോരുംവെള്ളം കുടി, അമ്മയുടെ അമ്മാമ്മയുടെ വീട്ടില്‍ പോയാലുള്ള വെല്ലത്തിന്റെ കാപ്പി.. പഴയ വീട്ടില്‍ നിന്നും പുതിയ വീടിലെക്കുള്ള മാറ്റം... കണ്ടത്തിലെ അട്ടക്കുടു പിടിക്കല്‍, സൈക്കിള്‍ വാടകക്ക് എടുക്കാന്‍ പോയ ഓണക്കുന്നിലെ കൃഷ്നാട്ടന്റെ വീട്, മതിലിനപ്പുറത്തെയും ഇപ്പുറത്തെയും ക്രിക്കറ്റ് കളിയും പൊളിഞ്ഞ ഗ്ലാസും, മാമന്‍ ബാന്ഗ്ലൂരില്‍ നിന്ന് കൊണ്ട് വന്ന പച്ച ബോള്‍ 5-6 കൊല്ലം വരെയും ഉണ്ടായിരുന്നു..അപ്പുറത്തെ വീടിലെ മോഹനേട്ടന്റെ അഖില്‍.. നാവിനെ നിരന്തരം തോല്‍പ്പിച്ചും,കൊതിപ്പിച്ചും കൊണ്ടിരുന്ന അചാച്ചന്റെ കറികള്‍.. .ഭക്തിയും വിശ്വാസവും ഇപ്പൊ കുഴിച്ചു മൂടിയെങ്കിലും പടിഞ്ഞാറ്റയില്‍ നിന്ന് സരസ്വതി നമസ്തുഭ്യം പാടി , കാമാക്ഷി അമ്പലത്തില്‍ പോയി വിദ്യാരംഭം ആഘോഷിച്ച പഴയ ദിവസങ്ങള്‍..കഴിക്കാന്‍ ഏറെ കൊതിച്ചിട്ടും ഇപ്പൊ കിട്ടാതിരിക്കുന്ന അമ്മമ്മയുടെ ചുട്ട ഒണക്ക് മുള്ളന്‍ പൊടിച്ച് തേങ്ങയും പുളിയും പറങ്കിയും ചേര്‍ത്തുണ്ടാക്കുന്ന വിഭവം.. 
ഓര്‍മകള്‍ക്ക് പ്രായം കൂടിവരുന്നു..വെയിലേറ്റാലും വാടാത്ത തെളിച്ചം..അതിപ്പോഴുമുണ്ട്, എപ്പോഴുമുണ്ട്.

Friday 26 August 2016

മറവി

എല്ലാരേം മറന്ന്‌ മറന്ന് മറന്ന് ആ മറവി തുന്നിക്കെട്ടി ഒരു കപ്പലാക്കുമ്പോ , ഞാൻ വരാം അതിലെ ഒരേയൊരു യാത്രക്കാരനായും,കപ്പിത്താനായും ഓർമകളുടെ ചുഴികളിലൂടെ തിരഞ്ഞു മറിയാൻ ..

Sunday 7 August 2016

ഞാൻ സ്വയം ഒളിക്കാൻ ശ്രമിച്ചതാണെപ്പോഴും.. പക്ഷെ എന്നെ അനുവദിച്ചില്ല.. എന്നെ മറ്റാരെക്കാളും മനസിലാക്കിയത് എന്റെ ചുരുണ്ട മുടിയിഴകളാണ്.. അടങ്ങാൻ ശ്രമിച്ചപ്പോഴൊക്കെ അവ ഉയർന്നുയർന്നു രോഷം പ്രകടിപ്പിച്ചു..മുടിയെ തളക്കാൻ ഇട്ട തട്ടമാകട്ടെ അതിനേക്കാൾ അനുസരണക്കേട് കാണിച്ചു..എനിക്ക് കാണിക്കാൻ പറ്റാത്ത അനുസരണക്കേട് കാണിച്ച എന്റെ പ്രിയപ്പെട്ട ചുരുണ്ട മുടിയോടും , തട്ടത്തോടും എനിക്കെന്തെന്നില്ലാത്ത സ്നേഹം തോന്നിക്കൊണ്ടിരുന്നു

Monday 1 August 2016

ചരടുകള്‍....

അവരെന്‍റെ ശരീരം കണ്ട് ഞെട്ടി..
എവിടെ വലിച്ചു മുറുകിയ ചരടുകള്‍?
ഓരോ ഭാഗത്തുമില്ലാതിരുന്ന
ചരടുകള്‍ എണ്ണിത്തിട്ടപ്പെടുത്തി
എനിക്കൊരു കണക്കിട്ടു...
തിരുത്തലുകളുടെ കണക്ക് കണ്ടു
ചിരിച്ച പേപ്പര്‍
ഞാനാ വേസ്റ്റ് ബാസ്കറ്റിലിട്ടു..
മുമ്പ് ഓരോ ചരടും അഴിച്ചെറിഞ്ഞത്
എന്‍റെ വിമോചന സമരമായിരുന്നു..
അന്ന് ഞാനാദ്യമായി ശ്വസിച്ചു..