Saturday 26 September 2015

ഭ്രാന്തിന്റെ ചങ്ങലകൾ വീണ്ടും കിലുങ്ങി ..

ഞാൻ കണ്ണുകൾ നോക്കി.. കണ്ണുകൾ ഒന്നും പരതിയില്ല.. കണ്ണീർ പാടം വരണ്ടു .. അളന്നളന്നു വെച്ച അവളുടെ കാലടിയിൽ എന്നിലേക്കുള്ള ദൂരം വരയ്ക്കപ്പെട്ടു .. പിൻവിളിയിൽ ജനിച്ചെക്കാവുന്ന തിരിച്ചു വരവിനായി അവൾ കാത്തിരുന്നു കാണുവോ? മരണത്തിന്റെ മണമുള്ള നിശ്ശബ്ദതയിൽ ഞാൻ സ്വയം നഷ്ടപ്പെട്ടു .. കാറ്റിലും കോളിലും പെട്ട് എന്റെ ഉള്ളിലെ മരം കടപുഴകി വീണു .. ഭ്രാന്തിന്റെ ചങ്ങലകൾ വീണ്ടും കിലുങ്ങി ..


No comments:

Post a Comment