Saturday 26 September 2015

ഭ്രാന്തിന്റെ ചങ്ങലകൾ വീണ്ടും കിലുങ്ങി ..

ഞാൻ കണ്ണുകൾ നോക്കി.. കണ്ണുകൾ ഒന്നും പരതിയില്ല.. കണ്ണീർ പാടം വരണ്ടു .. അളന്നളന്നു വെച്ച അവളുടെ കാലടിയിൽ എന്നിലേക്കുള്ള ദൂരം വരയ്ക്കപ്പെട്ടു .. പിൻവിളിയിൽ ജനിച്ചെക്കാവുന്ന തിരിച്ചു വരവിനായി അവൾ കാത്തിരുന്നു കാണുവോ? മരണത്തിന്റെ മണമുള്ള നിശ്ശബ്ദതയിൽ ഞാൻ സ്വയം നഷ്ടപ്പെട്ടു .. കാറ്റിലും കോളിലും പെട്ട് എന്റെ ഉള്ളിലെ മരം കടപുഴകി വീണു .. ഭ്രാന്തിന്റെ ചങ്ങലകൾ വീണ്ടും കിലുങ്ങി ..


പോക്കറ്റടിക്കപ്പെട്ടവനാനെന്നുള്ള ഔദാര്യം പോലും കാണിക്കാതെ ഒരു മടിത്തട്ട് ക്ഷമാപണം അവളെന്‍റെ നേര്‍ക്ക് നീട്ടി...

നീ എന്തിനാണിങ്ങനെ എന്നെ ഭ്രാന്തമായി സ്നേഹിക്കുന്നത്???
എന്റെ തലയിലെ രണ്ടു സ്ക്രൂ ഇളകി താഴെ വീണു ..
അല്ല അപ്പൊ നീ എന്തിനാ തിരിച്ച് എന്നെ ഇങ്ങനെ ഇഷ്ടപ്പെടുനത് ?
ആ രണ്ട് സ്ക്രൂ അല്ലാതെ മൂന്നാമതൊരു സ്ക്രൂ കൂടി എനിക്ക് നഷ്ടമായിട്ടുണ്ട് ..
ചില ചോദ്യങ്ങൾക്ക് നമുക്ക് ഒരിക്കലും ഉത്തരം ഉണ്ടാവില്ല... അങ്ങനെ ഒരു തലക്ക് പിടിച്ചു പോയ ഭ്രാന്ത് ...
ചങ്ങലക്ക് തളച്ചിടാനാകാത്ത ഭ്രാന്തിൽ എനിക്ക് നഷ്ടപ്പെട്ട നിഷ്കളങ്കത പുനർജനിച്ചു...
ആ നിഷ്കളങ്കതയുടെ ചെറു വെട്ട ത്തിൽ സ്വയo മറന്നു ചിറകിടറി വീണുപോയി പാവം ആ പെൺകിളി...

Saturday 5 September 2015

പ്രണയം ....

അവള്‍ : പ്രണയത്തിനു ഒരാണ്‍പൊക്കം  ഉണ്ടെന്നു അവള്‍ മനസ്സിലാക്കി ..

അവന്‍ : തന്‍റെ പ്രണയത്തിനു നെഞ്ചിന്‍ കൂടില്‍ എത്തുന്ന അവളുടെ നിസ്വാസത്തിന്റെ തഴമ്പുണ്ടെന്നു അവനും തിരിച്ചറിഞ്ഞു. ..

പ്രണയം : രണ്ടു പേര്‍ക്കുമിടയില്‍ വീര്‍പ്പുമുട്ടിയ പ്രണയം നഷ്ടമായ ചെമ്പകപ്പൂമണത്തിനായി തെരഞ്ഞു...